Pages

Friday, August 27, 2010

സായിബാബയുടെ അത്ഭുതം

പുട്ടപര്‍ത്തിയിലെ സായിബാബ തന്റെ ആശ്രമത്തില്‍ ദര്‍ശനത്തിനു വരുന്ന പുരുഷാരത്തിനിടയില്‍ നിന്ന്നിങ്ങളുടെ പേരു വിളിച്ച് കാര്യങ്ങള്‍ പറയുന്ന അത്ഭുത സിദ്ധിയെക്കുറിച്ച് വായിച്ച രണ്ടു പേര്‍ അതൊന്ന്പരീക്ഷിക്കണം എന്ന് കരുത് സായിബാബയുടെ ആശ്രമത്തില്‍ ചെന്നു. കുറെ ദിവസം പ്രാര്‍ത്ഥനയിലൊക്കെ പങ്ക്കൊണ്ടെങ്കിലും ഇവരെ ബാ‍ബ വിളിക്കുകയോ പറയുകയോ ഒന്നു ചെയ്തില്ല. അങ്ങനെ ഇവര്‍ ആശ്രമത്തിലെ ഒരുസഹായിയെ സമീപിക്കുന്നു. ബാബ തങ്ങളെ മാത്രം വിളിച്ചില്ലെന്നും നിരാശയുണ്ടെന്നുമൊക്കെ അയാളോട്കാച്ചുന്നു. ഇവരുടെ കാര്യങ്ങള്‍ ഒക്കെ ചോദിച്ചു മനസ്സിലാക്കിയ അയാള്‍ നാളെ ഒരു പ്രത്യേക തൂണിനു സമീപംഇരുന്നാല്‍ ചിലപ്പോള്‍ ബാബ വിളിച്ചേക്കുമെന്നുമൊക്കെ പറയുന്നു. സഹായിയോട് ഇവര്‍ പറഞ്ഞ വിവരങ്ങള്‍ഒക്കെ സത്യസന്ധമായിരുന്നെങ്കിലും ഒരു നമ്പര്‍ ഇറക്കിയിരുന്നു. ഒരാള്‍ തന്റെ വിവരങ്ങള്‍ എന്ന മട്ടില്‍സഹായിയോട് പറഞ്ഞത് മറ്റെയാളുടെ കാര്യങ്ങളായിരുന്നു. മറ്റെയാള്‍ തിരിച്ചും.

പിറ്റേന്ന് തൂണിനു സമീപമിരുന്നെങ്കിലും ബാബ വിളിച്ചില്ല. വീണ്ടും സഹായിയെ കാണുന്നു. അയാള്‍ കുറച്ച് കൂടികുശലപ്രശ്നം നടത്തുന്നു. നാളെ എന്തായാലും വിളിക്കും എന്ന് ഉറപ്പുകൊടുക്കുന്നു.

പിറ്റേന്ന് സായി ബാബ വരുന്നു...അതിലൊരാളെ വിളിക്കുന്നു...അയാളെ സംബന്ധിച്ച കാര്യങ്ങള്‍ മുഴുവന്‍കൃത്യമായി പറയുന്നു. കുറച്ച് കഴിഞ്ഞ് മറ്റെയാളെ വിളിക്കുന്നു. അയാളുടേയും കാര്യങ്ങള്‍പറയുന്നു..കൃത്യമായിത്തന്നെ...

ഒറ്റ കുഴപ്പമേയുള്ളൂ....

സഹായിയോട് പറഞ്ഞു കൊടുത്തപോലെ ഒരാളെ വിളിച്ച് സായി ബാബ പറഞ്ഞത് മറ്റെയാളുടെകാര്യങ്ങളായിരുന്നു. രണ്ടാമനെ വിളിച്ച് പറഞ്ഞത് ആദ്യത്തെ ആളുടെ കാര്യങ്ങളും!!

കാല്‍പന്തു കളിയുടെ പ്രത്യയ ശാസ്ത്രം

ഒരു ലോകകപ്പ് കൂടി അവസാനിച്ചു.ലോക ഭൂപടത്തിലെ 32 രാജ്യങ്ങള്‍ ലോകത്തെ ഫുട്ബോള്‍ പ്രേമികളെ കാല്‍പന്തു കളിയുടെ സൌന്ദര്യത്തില്‍ കുടുക്കിയിട്ടപ്പോള്‍ ഇങ്ങു കേരളത്തിലും 30 കോടിയോളം വരുന്ന മലയാളികളും ബ്രസീലിന്റെയും അര്‍ജെന്റിനയുടെയും ജെര്‍മനിയുടെയും എല്ലാം പതാകകള്‍ നെന്ജിലെന്തി നൃത്തംചെയ്തു. ആരവത്തില്‍ തകര്‍ന്നു വീണത്‌ ബെര്‍ലിന്‍ മതിലിനെക്കാളും ഉറപ്പുള്ള മലയാളിയുടെ ഇടുങ്ങിയ ചിന്തകള്‍ ആയിരുന്നു.കോഴിക്കോട്ടും മലപ്പുറത്തും കണ്ണൂരും ആയിരങ്ങള്‍ ജാതിമത പ്രായ ഭേദമെന്യേ രാജ്യങ്ങളുടെ അതിര്‍വരമ്പുകള്‍ പോട്ടിചെരിഞ്ഞു ഫുട്ബോള്‍ എന്നാ കയികമാമാമാന്കത്തിനു സാക്ഷ്യംവഹിച്ചു.ഇന്ത്യ എന്നാ മഹാരാജ്യത്തിലെ തന്നെ വിവിധ സംസ്ഥാനങ്ങളെ തമ്മിലടിപ്പിച്ചു കോടികള്‍ കൊയ്യുന്ന.പി.എല്‍ എന്ന ക്രിക്കറ്റ്‌ ചൂതാട്ടതെക്കളും മാന്യതയുള്ള ഒരു കളിയായി ഫുട്ബോള്‍ മാറി.കരുതവന്റെയും വെളുതവന്റെയും കുപ്പായങ്ങള്‍ അണിഞ്ഞു വലിയ സ്ക്രീനില്‍ കളി കണ്ടപ്പോള്‍ പണ്ട് എബ്രഹാം ലിങ്കണും നെല്‍സണ്‍ മണ്ടെലയും വിപ്ലവം നടത്തി ഇല്ലാതാക്കിയ വര്‍ണ വിവേചനത്തിന്റെ ബാക്കി നിന്ന അവശിഷ്ടങ്ങള്‍ കൂടി തൂത്തെറിഞ്ഞു.എന്നിട്ടും ലോകത്തെ കാര്‍ന്നു തിന്നുന്ന അന്ധവിശ്വാസം എന്ന രോഗം ഇത്തവണ പോള്‍ എന്ന ജര്‍മന്‍ നീരാളിയുടെ രൂപത്തില്‍ ലോകത്ത് അവതരിച്ചു.ഒത്തിണക്കത്തോടെ കളിക്കുന്ന നല്ല കളിക്കാറുള്ള ടീംവിജയിക്കും എന്നും ഒരു കാഴ്ച ബെന്ഗ്ലാവിലും ഇരുന്നു ഒരു നീരളിയും പ്രവചിച്ചത് കൊണ്ട് ഒരു ടീമും വിജയിക്കുകയില്ലെന്നു മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലും ലോക ജെനതക്കില്ലെന്നു തോന്നിപോവുന്നു.ഇനി ഒരു പക്ഷെ നീരാളി ജ്യോത്സ്യന്‍ പ്രവചിച്ചത് കൊണ്ടാണോ ജര്‍മ്മനി അലസമായി കളിച്ചത്?.എന്തായാലും അതവിടെ നില്‍ക്കട്ടെ.മെസ്സിയോ രൂണിയോ മുല്ലെരോ ഗോളടിക്കട്ടെ.ഇനി ഒരു നാലു കൊല്ലം കൂടി കാത്തിരിക്കാം.ജാതി മത വര്‍ഗ വര്‍ണ ഭേദമെന്യേ ലോകജനത ഒരൊറ്റ പന്തിനു പുറകെ കണ്ണുകള്‍ പായിക്കുന്നത്‌ കാണാന്‍.കളി തുടരട്ടെ.

ചൊവ്വാദോഷം

നമ്മുടെ കുരുന്നുകള്‍ ആദ്യം പഠിക്കേണ്ടത് അന്ധവിശ്വാസമെന്ന വിഷയത്തിലെ പാഠങ്ങളാണോ? ആണെന്നാണ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തോന്നുംപടി നടത്തുന്ന മത, സമുദായ സ്ഥാപനങ്ങളുടെ മേലാവികളുടെ തീരുമാനം. അങ്ങനെയെങ്കില്‍ ആ പാഠപുസ്തകത്തിലെ ഒന്നാംപാഠം ചൊവ്വാദോഷവും രണ്ടാംപാഠം രാഹുകാലവുമൊക്കെയായിരിക്കും. ജ്യോതിഷികള്‍ നമ്മുടെ ജീവിതങ്ങളെ വാഴാന്‍ ഉള്ള അരങ്ങൊരുക്കിയ മാദ്ധ്യമരാജാക്കന്മാരായ വാരികകള്‍ക്കും ചാനലുകള്‍ക്കും ഈ സമൂഹത്തെ ഇങ്ങനെയൊരു വിപര്യയത്തില്‍ കൊ​ണ്ടെത്തിച്ചതില്‍ അഭിമാനിക്കാം.

ജൂണ്‍ ഒന്നാംതീയതി, സ്കൂളുകള്‍ തുറക്കുകയാണ്. എന്നാല്‍, ഇത്തവണ ജൂണ്‍ ഒന്ന് ചൊവ്വാഴ്ചയാണ്. ചൊവ്വാഴ്ചയെ അശുഭകരമായി കാണുന്ന ജ്യോതിഷാടിസ്ഥിതമായ അന്ധവിശ്വാസികള്‍ക്ക് അക്കാര്യത്തില്‍ താല്പര്യമില്ല. അതിനാല്‍ മിക്ക മാനേജ്മെന്റ് സ്കൂളുകളും വിദ്യാരംഭവും അധ്യയനവര്‍ഷാരംഭവും ജൂണ്‍ ഒന്നില്‍നിന്ന് രണ്ടിലേക്കു മാറ്റിയിരിക്കുകയാണ്, തന്നിഷ്ടപ്രകാരം.

സര്‍ക്കാര്‍തലത്തിലും ഈ പ്രശ്നം ചര്‍ച്ച ചെയ്യപ്പെട്ടെന്നാണു ശ്രുതി. എന്നാല്‍, ഒരു ഇടതുപക്ഷസര്‍ക്കാരും ഇടതുപക്ഷ വിദ്യാഭ്യാസമന്ത്രിയും ഭരിക്കുന്ന സമയത്ത് അത്തരം ചൊവ്വാദോഷപ്പേടിയും അന്ധവിശ്വാസവും പ്രോത്സാഹിപ്പിക്കുന്നത് ഉചിതമല്ല എന്ന തീരുമാനത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ സ്കൂളുകള്‍ ജൂണ്‍ ഒന്ന് ചൊവ്വാഴ്ചമുതല്‍ തന്നെ തുറന്നു പ്രവര്‍ത്തിക്കുവാനും പ്രവേശനോത്സവമുള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ നടത്താനും തീരുമാനിക്കുകയായിരുന്നു.

പക്ഷേ, സര്‍ക്കാര്‍ സ്കൂളുകള്‍ വേണമെങ്കില്‍ തുറന്നുകൊള്ളട്ടെ, ഞങ്ങള്‍ ചൊവ്വയെ പിന്നിട്ട് ബുധനേ തുടക്കം കുറിക്കുന്നുള്ളൂ എന്നു് മാനേജ്മെന്‍റുകള്‍ തീരുമാനിക്കുകയായിരുന്നു.

ഏതായാലും കുരുന്നുമനസ്സില്‍ത്തന്നെ അന്ധവിശ്വാസത്തിന്റെ അബദ്ധധാരണകള്‍ പാകുന്ന ഈ തീരുമാനത്തിനെതിരെ വേണ്ട ബലമുപയോഗിച്ച് നടപടിയെടുക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. അല്ലെങ്കിലും സര്‍ക്കാരിനെ പഴിച്ചിട്ടെന്തു കാര്യം? പതിമ്മൂന്നാം നമ്പര്‍ മുറി കോടതിക്കു വേണ്ട എന്നു തീരുമാനിച്ച ഒരു നീതിന്യായ വ്യവസ്ഥയാണല്ലോ ഇവിടുള്ളത്.

ഏതായാലും ചൊവ്വാഴ്ച തന്നെ സര്‍ക്കാര്‍ സ്കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ച സര്‍ക്കാരിന്റെ നടപടി ശ്രദ്ധേയമാണെന്നത് പറയാതെ വയ്യ.

ആരാണ് യുക്തിവാദി?

യുക്തിപൂര്‍വ്വം ചിന്തിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് യുക്തിവാദികള്‍.യുക്തിവാദി എന്ന വാക്കിന്റെ അര്‍ത്ഥം മാത്രം എടുത്താല്‍ ഭൂരിഭാഗം മനുഷ്യരും യുക്തിവാദികള്‍ ആണെന്ന് കാണുവാന്‍ കഴിയും.യുക്തിഭദ്രമായ ആശയങ്ങളില്‍ മാത്രം വിശ്വസിക്കുന്ന ആളാണ് യുക്തിവാദി.ശാസ്ത്രത്തിനു തെളിയിക്കാന്‍ കഴിയാത്ത ഒന്നിനെയും അങ്ങീകരിക്കാന്‍ യുക്തിവാദികള്‍ തയ്യാറല്ല.ഇങ്ങനെ ചിന്തിക്കുന്നവരുടെ കൂട്ടായ്മകളും നിലവിവുണ്ട്. കേരള യുക്തിവാദി സംഘം, ഭാരതീയ യുക്തിവാദി സംഘം എന്നിവ അതില്‍ ചിലതാണ്‌.

യുക്തിവാദി
സത്യവാദിയാണ്
കാരണം
യുക്തി എപ്പോഴും
സത്യവുമായി ബന്ധപ്പെട്ടിരിക്കുന്നു
യുക്തിയുടെ ബലമില്ലെങ്കില്‍
സത്യം അസത്യമാകും
അതുകൊണ്ട് സത്യം നിലനില്‍ക്കുന്നു
അസത്യം കള്ളമാണെന്നതുകൊണ്ട്
നിലനില്‍പ്പില്ല
നിലനില്‍പ്പില്ലാത്തതൊന്നും സത്യമല്ല
യുക്തിവാദി സത്യവാദിയാവുന്നത് അതുകൊണ്ടാണ്

യുക്തിവിചാരം മാസിക യില്‍ നിന്നും 2010 മാര്‍ച്ച്

മകരവിളക്കും മകരജ്യോതിയും

അങ്ങിനെ അവസാനം അതും നടന്നു. ശബരിമലതട്ടിപ്പുകാര്‍ യുക്തിവാദികള്‍ക്കുമുന്നില്‍ സാഷ്ടാഗം വീണു. മകരവിളക്ക് എന്നത് മനുഷ്യര്‍ തന്നെ കത്തിക്കുന്നതാണ് എന്ന് ദേവസ്വം അംഗങ്ങളും മന്ത്രിയും തന്ത്രിയും എല്ലാം സമ്മതിച്ചു.രണ്ടു ദിവസം കൊണ്ടാണ് എല്ലാവരുടേയും ഈ ഏറ്റു പറച്ചില്‍.

മകരജ്യോതി കത്തിക്കുന്നിടത്ത് പോകാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് യുക്തിവാദിസംഘം ഹൈക്കോടതിയില്‍ ഹര്‍ജി കൊടുത്തിരുന്നു.
ഹൈക്കോടതിയില്‍ കൊടുത്ത കേസില്‍ വിധി യുക്തിവാദികള്‍ക്ക് അനുകൂലമായിരിക്കും എന്ന് വ്യക്തമായപ്പോഴാണ് പുതിയ ഏറ്റു പറച്ചിലുകളുമായി തട്ടിപ്പുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. അടുത്ത മകരവിളക്കിന് ടി.വി. ചാനലുകാരുമായ് പോലീസ് സംരക്ഷയില്‍ ചെന്ന് മകരവിളക്ക് മനുഷ്യര്‍ തന്നെ കത്തിക്കുന്നതാണ് എന്ന് തെളിയുന്പോള്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുവാനുള്ള ഒരു ആസൂത്രിത ശ്രമം മാത്രമാണ് വിവിധ വിശ്വാസ കോണുകളില്‍ നിന്നുള്ള ഈ ഏറ്റു പറച്ചില്‍.മകരവിളക്കും മകരജ്യോതിയും രണ്ടും രണ്ടാണത്രേ... മകരവിളക്ക് മനുഷ്യനിര്‍മ്മിതമാണെന്നും മകരജ്യോതി നക്ഷത്രമാണെന്നും ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നു.